Sunday, October 5, 2008

അദ്ധ്യായം 11

ആത്മവര്‍ഗ്ഗം പരിത്യജ്യ
പരവര്‍ഗ്ഗം സമാശ്രയേല്‍
സ്വയമേവ ലയം യാതി
തഥാ രാജാ/ന്യധര്‍മ്മത:

തന്റെ സമൂഹത്തെ ഉപേക്ഷിച്ച് അന്യസമൂഹത്തിന്റെ ഭാഗമാവുന്നവനും സ്വധര്‍മ്മം മറന്ന് അന്യധര്‍മ്മം സ്വീകരിക്കുന്ന രാജാവും നശിക്കും.

ഹസ്തിസ്ഥൂല തനു: സ ചാങ്കുശവശ:
കിം ഹസ്തിമാത്രോങ്കുശോ
ദീപേ പ്രജ്വലിതേ പ്രണശ്യതി തമ:
കിം ദിപമാത്രം തമ: വജ്രേണാപി
ഹതാ: പതന്തി ഗിരയ: കിം വ്രജമാത്രോ ഗിരിം
തേജോ യസ്യ വിരാജതേ സ ബലവാന്‍
സ്ഥൂലേഷു കാ പ്രത്യു ക:

ഭീമാകാര ജീവിയായ ആനയെ നിയന്ത്രിക്കാന്‍ തുലോം ചെറുതായ ആനക്കാരന് കഴിയും. അന്ധകാരത്തെ അകറ്റാന്‍ ഒരു കൈത്തിരിക്ക് കഴിയും. നിരന്തരമായ അടിയേറ്റാല്‍ പര്‍വ്വതങ്ങള്‍ തകരും.
ആകാരമല്ല , ആശയമാണ് വലുത്...

കലൌ ദശാസഹസ്രേഷു
ഹരിസ്ത്യജതി മേദിനിം
തദര്‍ത്ഥം ജാഹ്നവി തോയം
തദര്‍ത്ഥം ഗ്രാമദേവതാ

കലിയുഗം പതിനായിരമെത്തുമ്പോള്‍ ദൈവം ഭൂമിയെ ഉപേക്ഷിക്കും, അയ്യായിരത്തിലെത്തുമ്പോള്‍ പരിശുദ്ധ ഗംഗ വറ്റും, രണ്ടായിരത്തി അഞ്ഞൂറിലെത്തുമ്പോള്‍ ഗ്രാമദേവതകള്‍ അപ്രത്യക്ഷമാകും.

ഗൃഹാ//സക്തസ്യ നോ വിദ്യാ
നോ ദയാ മാംസ ഭോജിന:
ദ്രവ്യലുബ്ധസ്യ നോ സത്യം
സ്ത്രൈണസ്യ ന പവിത്രതാ

ഗൃഹാതുരത്വമുള്ള വിദ്യാര്‍ത്ഥി വിദ്വാനാവില്ല, മാംസഭുക്കുകള്‍ ദയാലുക്കളാവില്ല, ധനമോഹികള്‍ സത്യസന്ധരുമാവില്ല...

ന ദുര്‍ജ്ജന: സാധുദശാമുപൈതി
ബഹുപ്രകാരൈരപി ശിക്ഷ്യമാണ:
ആമൂലസിക്ത: പയസാ ഘൃതേന
ന നിംബവൃക്ഷോ മധുരത്വമേതി

വേപ്പ് നട്ട് പാലും തൈരും നനച്ചാല്‍ വേപ്പിലയുടെ കയ്പ് ഇല്ലാതാവില്ല, ദുഷ്ടന്‍‌മാരോട് എത്ര വേദം ഉപദേശിച്ചാലും ഫലമില്ല.

അന്തര്‍ഗതമലോ ദുഷ്ട:
തീര്‍ത്ഥസ്നാന ശതൈരപി
ന ശുദ്ധ്യതി യഥാ ഭാണ്ഡം
സുരായാ ദാഹിതം ച യല്‍

തീര്‍ത്ഥയാത്രകൊണ്ടോ ക്ഷേത്രദര്‍ശനം കൊണ്ടോ ദുഷ്ടന്റെ സ്വഭാവത്തിന് മാറ്റം വരില്ല, മദ്യം വിളമ്പുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുകതന്നെ ചെയ്യും.

ന വേത്തി യോ യസ്യ ഗുണ പ്രകര്‍ഷം
സ തം സദാ നിന്ദതി, നാ/ത്ര ചിത്രം!
യഥാ കിരാതി കരികുംഭജാതാ
മുക്താ: പരിത്യജ്യ ബിഭര്‍ത്തി ഗുഞ്ജ

അല്പജ്ഞന്‍ പണ്ഡിതനടക്കം ആരേയും അവഹേളിക്കും, കുലടകളായ സ്ത്രീകള്‍ കുന്നിക്കുരുവിന് വേണ്ടി മുത്തുകളേയും രത്നങ്ങളേയും വലിച്ചെറിയും.

യേ തു സംവത്സരം പൂര്‍ണ്ണം
നിത്യം മൌനേന ഭുഞ്ജതേ
യുഗകോടി സഹസ്രം തു
സ്വര്‍ഗ്ഗ ലോകേ മഹീയതേ

ആര്‍ക്കാണോ ഒരു കൊല്ലം പൂര്‍ണ്ണമായ മൌനം അവലംബിക്കാന്‍ കഴിയുന്നത് അയാള്‍ക്ക് ആയിരം കോടി കൊല്ലം സ്വര്‍ഗ്ഗം അനുഭവിക്കാന്‍ കഴിയും.

കാമം ക്രോധം തഥാ ലോഭം
സ്വാദം ശൃംഗാര കൌതുകേ
അതിനിന്ദാ/തിസേവേ ച
വിദ്യാര്‍ത്ഥി ഹൃഷ്ട വര്‍ജയേല്‍

ഒരു വിദ്യാര്‍ത്ഥി കാമം, ക്രോധം, ലോഭം, ശൃംഗാരം, പകിടകളി, പകലുറക്കം, ആത്മസ്തുതി എന്നിവ ഉപേക്ഷിക്കണം.

ഏകാഹാരേണ സന്തുഷ്ട:
ഷട്കര്‍മ്മനിരത: സദാ
ഋതുകാലാഭിഗാമി ച
സ വിപ്രോ ദ്വിജ ഉച്യതേ

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം ആഹരിക്കുക, ദിനകൃത്യങ്ങള്‍ ശരിയായി പാലിക്കുക, ഗൃഹ ധര്‍മ്മനിഷ്ഠ പാലിക്കുക, വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌- ഇപ്രകാരമുള്ള ആളാണ് ബ്രാഹ്മണന്‍.

ലൌകികേ കര്‍മണി രത:
പശുനാം പരിപാലകാ:
വാണിജ്യകൃഷി കര്‍ത്താ യ:
സ വിപ്രോ വൈശ്യ ഉച്യതേ

ഭൌതീകവിഷയങ്ങളില്‍ തല്പരനും, കന്നുകാലികളെ വളര്‍ത്തുകയും കച്ചവടവും കൃഷിയും തൊഴിലായി സ്വീകരിക്കുകയും ചെയ്യുന്ന ബ്രാഹ്മണനാണ് വൈശ്യന്‍.

ലാക്ഷാദി തൈല നീലാനാം
കുസുംഭമധു സര്‍പ്പിഷാം
വിക്രേതാ മദ്യമാംസാനാം
സ വിപ്ര ശൂദ്ര ഉച്യതേ

എണ്ണ, നീലം, പൂക്കള്‍, തേന്‍, മാംസം, മദ്യം എന്നീ വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവന്‍ ബ്രാഹ്മണനായി ജനിച്ചാലും അയാള്‍ ശൂദ്രനായേ അറിയപ്പെടൂ.

പരകാര്യവിഹന്താ ച
ദാംഭിക: സ്വാര്‍ത്ഥസാധക:
ഛലി ദ്വേഷി മൃദു:ക്രൂരോ
വിപ്ര മാര്‍ജ്ജാര ഉച്യതേ

അന്യന്റെ പ്രയത്നങ്ങളെ അശേഷം ദയയില്ലാതെ നശിപ്പിച്ചുകൊണ്ട്, അഹങ്കാരം, വഞ്ചന, സ്വാര്‍ത്ഥം, അസൂയ, സൂത്രം, സ്വാര്‍ത്ഥം എന്നിവയോടെ സമൂഹത്തില്‍ ജീവിക്കുന്ന ബ്രാഹ്മണന്‍ മാര്‍ജ്ജാരതുല്യനാണ്!

വാചി കൂപ തടാഗാന്‍
ആരാമ സുര വേശ്മനാം
ഉച്ഛേദനേ നിരാ//ശങ്ക
സ വിപ്രോ മ്ലേച്ഛ ഉച്യതേ

നീരുറവകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെ മലിനമാക്കുകയും ഉദ്യാനം ക്ഷേത്രം എന്നിവയെ അവഹേളിക്കുകയും ചെയ്യുന്ന ബ്രാഹ്മണനെ നികൃഷ്ടനായി കണക്കാക്കുന്നു.

ദേവദ്രവ്യം ഗുരു ദ്രവ്യം
പരദാരാ/ഭിമര്‍ശനം
നിര്‍വ്വഹ: സര്‍വ്വഭൂതേഷു
വിപ്ര: ചണ്ഡാള ഉച്ച്യതേ

ദേവന്റെ സ്വത്ത്, ഗുരുവിന്റെ സ്വത്ത്, അന്യന്റെ ഭാര്യ ഇവയൊക്കെ കയ്യടക്കുന്ന ബ്രാഹ്മണനെ ചണ്ഡാലനായി കാണണം.

18 comments:

ചാണക്യന്‍ said...

ദേവന്റെ സ്വത്ത്, ഗുരുവിന്റെ സ്വത്ത്, അന്യന്റെ ഭാര്യ ഇവയൊക്കെ കയ്യടക്കുന്ന ബ്രാഹ്മണനെ ചണ്ഡാലനായി കാണണം.....

Prof.Mohandas K P said...

ചാണക്യനെപറ്റിയും നമ്മുടെ രാഷ്ട്രീയ കാരുടെയിടയിലെ 'ചാണക്യന്‍' മാരെപറ്റിയും കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആദ്യമാണ് കേള്‍കുന്നത്‌. നല്ല വിവര്ത്തനം, നന്ദി.കുടുതല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു.

കാപ്പിലാന്‍ said...

കലിയുഗം പതിനായിരമെത്തുമ്പോള്‍ ദൈവം ഭൂമിയെ ഉപേക്ഷിക്കും, അയ്യായിരത്തിലെത്തുമ്പോള്‍ പരിശുദ്ധ ഗംഗ വറ്റും, രണ്ടായിരത്തി അഞ്ഞൂറിലെത്തുമ്പോള്‍ ഗ്രാമദേവതകള്‍ അപ്രത്യക്ഷമാകും.


തീര്‍ത്ഥയാത്രകൊണ്ടോ ക്ഷേത്രദര്‍ശനം കൊണ്ടോ ദുഷ്ടന്റെ സ്വഭാവത്തിന് മാറ്റം വരില്ല, മദ്യം വിളമ്പുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുകതന്നെ ചെയ്യും

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം ആഹരിക്കുക, ദിനകൃത്യങ്ങള്‍ ശരിയായി പാലിക്കുക, ഗൃഹ ധര്‍മ്മനിഷ്ഠ പാലിക്കുക, വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌- ഇപ്രകാരമുള്ള ആളാണ് ബ്രാഹ്മണന്‍.

എണ്ണ, നീലം, പൂക്കള്‍, തേന്‍, മാംസം, മദ്യം എന്നീ വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവന്‍ ബ്രാഹ്മണനായി ജനിച്ചാലും അയാള്‍ ശൂദ്രനായേ അറിയപ്പെടൂ.

ദേവന്റെ സ്വത്ത്, ഗുരുവിന്റെ സ്വത്ത്, അന്യന്റെ ഭാര്യ ഇവയൊക്കെ കയ്യടക്കുന്ന ബ്രാഹ്മണനെ ചണ്ഡാലനായി കാണണം.

എനിക്ക് കുറെ സംശയം ഉണ്ട്
1..ഇപ്പോള്‍ കലിയുഗം പതിനായിരം എത്തിയോ ? ദൈവം ഭൂമിയെ ഉപേഷിച്ചിട്ടു ദൈവങ്ങളെ ഇപ്പോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയല്ലേ ?നോട്ട് ദ പോയിന്റ്
2.അത് കറക്റ്റ്
3.എന്നെ ബ്രാഹ്മണന്‍ ആയി കണക്കാക്കുമോ ? സഹ ശയനം ഉപേഷിച്ചിട്ടും.ആഹാരം കുറച്ചിട്ടും നാളുകള്‍ ഏറെയായി :)
4.പൂക്കള്‍ വില്‍ക്കുന്ന ബ്രാഹ്മണ സ്ത്രീകളെ മാത്രമേ സില്‍മയില്‍ കാണിക്കുന്നുള്ളൂ .അവര്‍ ആ വിഭാഗത്തില്‍ വരുമോ ?
5.അപ്പോള്‍ കേരളത്തില്‍ ബ്രഹ്മനമാര്‍ ഇല്ലേ ?
മറുപടി പ്രതീക്ഷിച്ചുകൊണ്ട് :):)
ന്നന്നന്ന
ഒപ്പ് .
ഓടോ .ചാണക്യ .ഇക്കുറിയും നന്നായി :)

കാപ്പിലാന്‍ said...

:)

അനില്‍@ബ്ലോഗ് // anil said...

ഹസ്തിസ്ഥൂല തനു: സ ചാങ്കുശവശ:
കിം ഹസ്തിമാത്രോങ്കുശോ
ദീപേ പ്രജ്വലിതേ പ്രണശ്യതി തമ:
കിം ദിപമാത്രം തമ: വജ്രേണാപി
ഹതാ: പതന്തി ഗിരയ: കിം വ്രജമാത്രോ ഗിരിം
തേജോ യസ്യ വിരാജതേ സ ബലവാന്‍
സ്ഥൂലേഷു കാ പ്രത്യു ക:


ഇതു കൊള്ളാം. “അന്ധകാരത്തിന്റെ“ അക്ഷരങ്ങള്‍ ശ്രദ്ധിക്കുമല്ലോ. താങ്കള്‍ മുന്നേ പറഞ്ഞമാതിരി, വിമര്‍ശനാത്മകമായ കാര്യങ്ങള്‍ ധാരാളമായി കാണപ്പെടുന്നു.

കാപ്പിലാ‍ന്‍,

3.എന്നെ ബ്രാഹ്മണന്‍ ആയി കണക്കാക്കുമോ ? സഹ ശയനം ഉപേഷിച്ചിട്ടും.ആഹാരം കുറച്ചിട്ടും നാളുകള്‍ ഏറെയായി :)

ഇതില്‍ കാര്യമില്ല, പെണ്ണുമ്പിള്ള ചിവിട്ടിപ്പുറത്താക്കുന്നവര്‍, ബ്രാഹ്മണ വിഭാഗമായി പരിണമിക്കുന്നതായി രേഖകളില്ല.

കനല്‍ said...

ഉപയോഗപ്രദമായ വിവരങ്ങള്‍...

എങ്കിലും ചിലതൊക്കെ അംഗീകരിക്കാന്‍ കഴിയുന്നില്ല.
അര്‍ത്ഥവ്യാപ്തി അറിയാനുള്ള പാണ്ഡിത്യമില്ലായ്മ കൊണ്ടാവും.
മദ്യം വിളമ്പുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുകതന്നെ ചെയ്യും (രാവിലെ പാല്‍ കൊണ്ടുവരുന്ന പാല്‍ക്കാരി അത് ഒരു പയിന്റ് കുപ്പിയിലോ, ബിയറു കുപ്പിയിലോ ആണത് കൊണ്ടുവന്നതെന്ന് ചായ കുടിക്കുമ്പോള്‍ എത്രപേര്‍ ആലോചിച്ചിട്ടുണ്ടാവും. (ചാണക്യന്റെ കാലത്ത് ഗ്ലാസ് ബോട്ടില്‍ സ് ഇല്ലായിരുന്നു.) )

വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌- വൈകാരിക പട്ടിണിയിലായ ബ്രാഹ്മണ ഭാര്യ വിശപ്പുമാറ്റാന്‍ ക്ഷത്രിയനയോ,ശുദ്രനെയോ അഭയം പ്രാപിക്കണം.പ്രൊഡക്ഷന്‍ എന്‍ഡ് ലസ്സ് ആക്കാമെന്നു കരുതിയാല്‍ ബ്രാഹമണന് അതിനുള്ള ആസ്തി കൈവശം വയ്ക്കാനും വകുപ്പില്ലല്ലോ?

മാംസ ഭക്ഷണം നിന്ദ്യമാണോ?
പേരിനു പോലും ഒരു പച്ചപ്പ് കാണാത്ത മരുഭൂമിയില്‍ പണ്ടു കഴിഞ്ഞിരുന്ന അറബികള്‍ പണ്ട് മാംസം ഉപയോഗിച്ചിരുന്നു ഭക്ഷണമായി. അതുപോലെ മരുഭൂമിയില്‍ ജീവിക്കാന്‍ ബ്രാഹ്മണനു കഴിയില്ല.

ഭൂമിപുത്രി said...

ചാണക്യസൂത്രങ്ങളിൽച്ചിലത് വർത്തമാനകാലത്തിൽ അപ്രസക്തമാണെങ്കിലും,ഒരു പുരാതനകാലസംസ്കൃതി മനസ്സിലാക്കാൻ ഉപകരിയ്ക്കും.
മറ്റ്ചില സൂക്തങ്ങൾ എല്ലാക്കാലങ്ങളിലും സത്യമായിത്തന്നെ നിലനിൽക്കുന്നു.
ബ്രാഹ്മണൻ എന്ന വാക്കിന്റെ നിർവ്വചനങ്ങൾ
ചിന്തനീയം!

ajeeshmathew karukayil said...

നന്ദി,ഉപയോഗപ്രദമായ വിവരങ്ങള്‍...

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ശ്രമം ....തുടരുക.....വിശദീകരണങ്ങളും ചേര്‍ക്കണം....
ആശംസകള്‍....

ചാണക്യന്‍ said...

കാപ്പിലാനെ,
ചാണക്യന്റെ പല അഭിപ്രായങ്ങളും വിമര്‍ശന വിധേയമായിട്ടുണ്ട്.
1. കലിയുഗം പതിനായിരമെത്തുമ്പോള്‍ ദൈവം ഭൂമിയെ ഉപേക്ഷിക്കുമെന്നത് വികലമായ ധാരണയായെ കാണാന്‍ കഴിയൂ. കലിയുഗത്തില്‍ ദൈവത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് അദ്ദേഹം ചിന്തിച്ചുവോ, ആവോ എനിക്കറിയില്ല....(എന്നെ തല്ലല്ലെ)
2. കാപ്പിലാനെ ബ്രാഹ്മണനായി കണക്കാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ട്.
3. കാപ്പിലാനെ ബ്രാഹ്മണന്റെ കാര്യമേ പറഞ്ഞുള്ളൂ, ബ്രാഹ്മണ സ്ത്രീയുടെ കാര്യം സൂചിപ്പിച്ചിട്ടില്ല.
4. എന്താ സംശയം, കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യമര്‍ഹിക്കുന്ന ഒരാളെ കാട്ടി താ..
സന്ദര്‍ശനത്തിന് നന്ദി...വീണ്ടും വരിക..

രമ്യ said...

ചാണക്യയന്‍ എന്ന് കേട്ടിട്ടുണ്ട് ഇപ്പൊള്‍ ചിലത് മനസ്സില്ലാക്കാന്‍ കഴിഞു നന്ദി

ചാണക്യന്‍ said...

അനിലെ,
സന്ദര്‍ശനത്തിന് നന്ദി( അന്തകാരത്തെ മാറ്റിയിട്ടുണ്ട്)
malathi and mohandas
ഭൂമിപുത്രി
അജീഷ് മാത്യു കറുകയില്‍
ഹന്‍ല്ലലത്ത്
രമ്യ--
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി, ഇനിയും വരിക..

ചാണക്യന്‍ said...

കനലെ,
കാപ്പിലാന്റെ കമന്റിനുള്ള മറുപടി ശ്രദ്ധിക്കുക.
ചാണക്യന്റെ ദര്‍ശനങ്ങള്‍ എല്ലാം ശരിയാണെന്ന അഭിപ്രായമില്ല.

ചാണക്യന്‍ മദ്യമെന്ന് ഉദ്ദേശിച്ചത് ഇന്നത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന തരത്തിലുള്ളതായിരിക്കില്ല. ചാണക്യന്റെ കാലത്തെ മദ്യത്തിന് ചിലപ്പോള്‍ എത്ര വൃത്തിയാക്കിയാലും മാറാത്ത ഗന്ധമുണ്ടായിരിന്നിരിക്കാം.

“ വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌ “
ചാണക്യന്‍ ഒരു പുരുഷമേധാവിത്വ മനസുള്ള ആളായിരിക്കാം അത് കാരണം ബ്രാഹ്മണ സ്ത്രീയുടെ വൈകാരിക പട്ടിണിയെ വിലകല്‍പ്പിച്ചിട്ടുണ്ടാവില്ല.

ബ്രാഹ്മണന്റെ സാത്വിക സ്വഭാവം നിലനിര്‍ത്താന്‍ സസ്യഭുക്കായിരിക്കണമെന്ന് ചാണക്യന്‍ കരുതുന്നുണ്ടാവാം.
(ഇപ്പോള്‍ മരുഭൂമിയില്‍ ജീവിക്കുന്ന ബ്രാഹ്മണര്‍ എന്താണ് കഴിക്കുന്നതെന്ന് അന്വേഷിച്ചു നോക്കൂ!)
സന്ദര്‍ശനത്തിന് നന്ദി വീണ്ടും വരിക.

കാപ്പിലാന്‍ said...

2. കാപ്പിലാനെ ബ്രാഹ്മണനായി കണക്കാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ട്.

Thank you Thank you :)

siva // ശിവ said...

കുറെ നാളായി ഇതൊക്കെ ഒന്ന് വായിച്ചിട്ട്...ഇപ്പോള്‍ ഇതാ ഞാന്‍ ഇതൊക്കെ വായിക്കുന്നു...നന്ദി...

ഗീത said...

നല്ല നല്ല അറിവുകള്‍.

(എന്നാലും ആ ബ്രാഹ്മണനെ മാര്‍ജ്ജാരതുല്യനെന്നു പറഞ്ഞതില്‍ ഇത്തിരി സങ്കടമുണ്ട്. മാര്‍ജ്ജാരന്മാര്‍ എത്ര നല്ല ജീവികളാ..)

Unknown said...

sir,,
wat is meat this gramadevata???

Prof.Mohandas K P said...

ആദ്യകാലത്തു ഒറോ ഗ്രാമത്തിനും അവരുടെതായ ഒരു ക്ഷേത്രവും ഗ്രാമ വാസികൾക്കു പ്രാറ്ഥിക്കാൻ ഒരു ദൈവവും (പര ദേവത) യും ഉണ്ടായിരുന്നു. കുടുംബ ക്ഷേത്രങൾ ഇന്നും കേരളതിൽ നില നിൽകുന്നു, അതുപോലെ. അതാവണം ചാണക്യൻ ഉദ്ദേശിക്കുന്ന ഗ്രാമ ദ്ദ്ദേവ്തകൾ ( In the early stages, each village had a place of worship and a deity exclusively for them. Even these days, there are many temples exclusively for a family in the southern part of Kerala. ut in due course of time, these temples became common property. Some big temples have been taken over by Devaswam Board under Govt control).