Saturday, October 25, 2008

അദ്ധ്യായം 12

ദാക്ഷിണ്യം സ്വജനേ, ദയാ പരജനേ, ശാ‍ഠ്യം സദാ ദുര്‍ജ്ജനേ
പ്രീതി: സാധുജനേ, സ്മയ: ഖലജനേ, വിദ്വജ്ജനേ ചാര്‍ജ്ജവം,
ശൌര്യം ശത്രുജനേ, ക്ഷമാ ഗുരുജനേ, നാരീജനേ ധൃഷ്ടതാ
ഇത്ഥം യേ പുരുഷാ: കലാസു കുശലാസ്ത്വേഷേവ ലോകസാസ്ഥിതി:

സ്വജനത്തോട് ദയയും, അന്യരോട് അനുകമ്പയും, ദുര്‍ജ്ജനങ്ങളോട് ശാഠ്യവും, സാധുക്കളോട് ഇഷ്ടവും, ക്രൂരന്‍‌മാരോട് ക്രൌര്യവും, വിദ്വാന്‍‌മരോട് സത്യസന്ധതയും, ശത്രുക്കളോട് ശൌര്യവും, ഗുരുനാഥന്റെ മുന്നില്‍ വിനയവും, സ്ത്രീകളോട് പൌരുഷവും പ്രകടിപ്പിക്കുന്ന പുരുഷന്‍ സകലകലാവല്ലഭനും പ്രപഞ്ചത്തിന്റെ സംരക്ഷകനുമാണ്.

ആര്‍ത്തേഷു വിപ്രേഷു ദയാന്വിതശ്ച
യല്‍ ശ്രദ്ധയാ സ്വല്പം ഉപൈതി ദാനം
അനന്തപാരം സമുപൈതി രാജന്‍
യദ്ദിയതേ തന്ന ലാഭേല്‍ ദ്വിജേഭ്യ:

ഹൃദയപൂര്‍വ്വം മഹാന്‍‌മാരായ ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മം അനുഷ്ടിക്കുന്ന രാജാവിന് ഇരട്ടി ഈശ്വരാനുഗ്രഹം ലഭിക്കും.

പത്രം നൈവ കരീരവിടപേ ദോഷോ വസന്തസ്യ കിം
നോ ലുകോപ്യവലോകതേ യദി ദിവാ സൂര്യസ്യ കിം
ദൂഷണം വര്‍ഷൈനൈവ പതന്തി ചാതക മുഖേ
മേഘസ്യ കിം ദൂഷണം യത്പൂര്‍വ്വം വിധിനാ
ലലാടലിഖിതം തന്മാര്‍ജ്ജിതും ക: ക്ഷമ:

കണിക്കൊന്ന പൂക്കാത്തതിന് വസന്തത്തെ കുറ്റപ്പെടുത്താമോ? പകല്‍ സമയം മൂങ്ങക്ക് കാഴ്ച്ചയില്ലാത്തതിന് സൂര്യനെ പഴിചാരാമോ? വേഴാമ്പലിന്റെ തുറന്ന വായില്‍ മഴത്തുള്ളി വീഴാത്തതിന് മേഘത്തെ കുറ്റപ്പെടുത്താമോ? ഇതൊക്കെ വിധികളാണ് വിധിയെ തടുക്കന്‍ ആര്‍ക്കുമാവില്ല.

“വിപ്രാസ്മിന്നഗരേ മഹാന്‍ കഥയ ക:താല ദ്രൂമാണം ഗണ:!
കോ ദാതാ? രജകോ ദദാതി വസനം പ്രാതഗൃഹിത്വാ നിശി!
കോ ദക്ഷ: പരദാരവിത്ത ഹരണേ സര്‍വ്വപി ദക്ഷേ ജന:
കസ്മാജ്ജീവസി ഹേ സഖേ വിഷകൃമിന്യായേന ജീവാമ്യഹം”

ഒരു യാത്രക്കാരന്‍ ഒരു ബ്രാഹ്മണനോട് ചോദിച്ചു- ഈ നാട്ടിലെ ഏറ്റവും ഉയരമുള്ള ആളുകള്‍ ആരാണ്?
ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- കള്ള് ചെത്തുന്ന പനകള്‍
ഈ നാട്ടിലെ ഏറ്റവും വലിയ ദാതാവാരാണ്?
അലക്കുകാരന്‍
ഇവിടുത്തെ അതിസമര്‍ത്ഥന്‍‌ ആരാണ്?
ഒരാളല്ല, ഈ നാട്ടിലുള്ളവരെല്ലാം അന്യന്റെ ധനത്തേയും ഭാര്യയേയും കവര്‍ന്നെടുക്കുന്നതില്‍ അതിസമര്‍ത്ഥരാണ്!
അതിശയത്തോടെ യാത്രക്കാരന്‍ അവസാന ചോദ്യം ചോദിച്ചു-എന്നിട്ടും താങ്കള്‍ എങ്ങനെ ഇവിടെ ജീവിക്കുന്നു?
വികാരഭേദമന്യേ ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- ഞാനൊരു പുഴുവാണ്. ചെളിയില്‍ ജനിച്ച് ചെളിയില്‍ ജീവിച്ച് ചെളിയില്‍ മരിക്കുന്ന പുഴു.

സത്യം മാതാ പിതാ ജ്ഞാനം
ധര്‍മ്മോ ഭ്രാതാ ദയാ സ്വസാ
ശാന്തി പത്നി ക്ഷമാ പുത്ര:
ഷഡേതേ മമ ബാന്ധവാ:

ഒരു ഋഷിയോട് ഒരാള്‍ ചോദിച്ചു- അങ്ങേക്ക് കുടുംബമുണ്ടോ? ആരൊക്കെയാണ് കുടുംബാംഗങ്ങള്‍?
അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു-സത്യമാണ് എന്റെ അമ്മ, ജ്ഞാനമാണ് എന്റെ അച്ഛന്‍, ധര്‍മ്മമാണ് എന്റെ സഹോദരന്‍, ദയ എന്റെ സഹോദരിയാണ്, സമാധാനമാണ് എന്റെ ഭാര്യ, എനിക്കൊരു മകനുമുണ്ട്, അവനാണ് സഹിഷ്ണുത..ഈ ആറുപേരാണ് എന്റെ കുടുംബാംഗങ്ങള്‍!

അനിത്യാനി ശരീരാണി
വിഭവോ നൈവ ശാശ്വത:
നിത്യം സന്നിഹിതോ മൃത്യു:
കര്‍ത്തവ്യോ ധര്‍മ്മ സംഗ്രഹ:

ശരീരം ശാശ്വതമല്ല, ധനം സ്ഥിരമല്ല. മരണം അരുകില്‍ തന്നെയുണ്ട്, ഇതോര്‍മ്മിച്ച് സദാ സല്‍ പ്രവര്‍ത്തികള്‍ ചെയ്യുക.

ആമന്ത്രോണോത്സവാ വിപ്രാ
ഗാവോ നവ തൃണോത്സവാ:
പത്യുത്സാഹയുതാ നാര്യ:
അഹം കൃഷ്ണരണോത്സവ:

ബ്രാഹ്മണന്‍ സദ്യകണ്ടാല്‍ ആഹ്ലാദിക്കും, പശു പുല്‍‌മേടുകണ്ടാല്‍ ആഹ്ലാദിക്കും, ഭര്‍ത്താവിന്റെ പൌരുഷ്യത്തില്‍ ഭാര്യ ആഹ്ലാദിക്കും, ഈശ്വരവിശ്വാസം ആത്മാവിന്റെ ആഹ്ലാദമാണ്..

മാതൃവല്‍ പരദാരാംശ്ച
പരദ്രവാണി ലോഷ്ഠവല്‍
ആത്മവല്‍ സര്‍വ്വഭൂതാനി
യ: പശ്യതി സ പശ്യതി

അന്യ സ്ത്രീകളെ അമ്മയെപ്പോലെ കാണുക, അന്യന്റെ ധനത്തെ കല്ലും മണലുമായി കണക്കാക്കുക, സ്വന്തം ആത്മാവിനെ എല്ലാ ജീവികളിലും ദര്‍ശിക്കുക.

വിനയം രാജപുത്രേഭ്യ:
പണ്ഡിതേഭ്യ: സുഭാഷിതം
അനൃതം ദ്യുതകാരേഭ്യ:
സ്ത്രീഭ്യ: ശിക്ഷേല്‍ ച കൈതവം

രാജാവില്‍ നിന്ന് വിനയവും, പണ്ഡിതന്‍‌മാരില്‍ നിന്ന് വാഗ്‌സാമര്‍ത്ഥ്യവും, ചൂതുകളിക്കാരനില്‍ നിന്ന് അസത്യവും, സ്ത്രീകളില്‍ നിന്ന് കൌശലവും സ്വായത്തമാക്കാം.

അനാലോക്യ വ്യയം കര്‍താ
ഹ്യനാഥ: കലഹപ്രിയ:
ആതുര: സര്‍വ്വക്ഷേത്രേഷു
നര:ശീഘ്രം വിനശ്യതി

പണം ധൂര്‍ത്തടിക്കുന്നവന്‍, വഴക്കുണ്ടാക്കുന്നവന്‍, എപ്പോഴും പരാതിപ്പെടുന്നവന്‍, വ്യഭിചരിക്കുന്നവന്‍- ഇവര്‍ വേഗത്തില്‍ നശിക്കുന്നു.

വയസ: പരിണാമേ/പി
യ: ഖല: ഖല: ഏവ സ:
സുപക്വമപി മാധുര്യ
നോപയാതിന്ദ്രവാരുണം

ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല.

Sunday, October 5, 2008

അദ്ധ്യായം 11

ആത്മവര്‍ഗ്ഗം പരിത്യജ്യ
പരവര്‍ഗ്ഗം സമാശ്രയേല്‍
സ്വയമേവ ലയം യാതി
തഥാ രാജാ/ന്യധര്‍മ്മത:

തന്റെ സമൂഹത്തെ ഉപേക്ഷിച്ച് അന്യസമൂഹത്തിന്റെ ഭാഗമാവുന്നവനും സ്വധര്‍മ്മം മറന്ന് അന്യധര്‍മ്മം സ്വീകരിക്കുന്ന രാജാവും നശിക്കും.

ഹസ്തിസ്ഥൂല തനു: സ ചാങ്കുശവശ:
കിം ഹസ്തിമാത്രോങ്കുശോ
ദീപേ പ്രജ്വലിതേ പ്രണശ്യതി തമ:
കിം ദിപമാത്രം തമ: വജ്രേണാപി
ഹതാ: പതന്തി ഗിരയ: കിം വ്രജമാത്രോ ഗിരിം
തേജോ യസ്യ വിരാജതേ സ ബലവാന്‍
സ്ഥൂലേഷു കാ പ്രത്യു ക:

ഭീമാകാര ജീവിയായ ആനയെ നിയന്ത്രിക്കാന്‍ തുലോം ചെറുതായ ആനക്കാരന് കഴിയും. അന്ധകാരത്തെ അകറ്റാന്‍ ഒരു കൈത്തിരിക്ക് കഴിയും. നിരന്തരമായ അടിയേറ്റാല്‍ പര്‍വ്വതങ്ങള്‍ തകരും.
ആകാരമല്ല , ആശയമാണ് വലുത്...

കലൌ ദശാസഹസ്രേഷു
ഹരിസ്ത്യജതി മേദിനിം
തദര്‍ത്ഥം ജാഹ്നവി തോയം
തദര്‍ത്ഥം ഗ്രാമദേവതാ

കലിയുഗം പതിനായിരമെത്തുമ്പോള്‍ ദൈവം ഭൂമിയെ ഉപേക്ഷിക്കും, അയ്യായിരത്തിലെത്തുമ്പോള്‍ പരിശുദ്ധ ഗംഗ വറ്റും, രണ്ടായിരത്തി അഞ്ഞൂറിലെത്തുമ്പോള്‍ ഗ്രാമദേവതകള്‍ അപ്രത്യക്ഷമാകും.

ഗൃഹാ//സക്തസ്യ നോ വിദ്യാ
നോ ദയാ മാംസ ഭോജിന:
ദ്രവ്യലുബ്ധസ്യ നോ സത്യം
സ്ത്രൈണസ്യ ന പവിത്രതാ

ഗൃഹാതുരത്വമുള്ള വിദ്യാര്‍ത്ഥി വിദ്വാനാവില്ല, മാംസഭുക്കുകള്‍ ദയാലുക്കളാവില്ല, ധനമോഹികള്‍ സത്യസന്ധരുമാവില്ല...

ന ദുര്‍ജ്ജന: സാധുദശാമുപൈതി
ബഹുപ്രകാരൈരപി ശിക്ഷ്യമാണ:
ആമൂലസിക്ത: പയസാ ഘൃതേന
ന നിംബവൃക്ഷോ മധുരത്വമേതി

വേപ്പ് നട്ട് പാലും തൈരും നനച്ചാല്‍ വേപ്പിലയുടെ കയ്പ് ഇല്ലാതാവില്ല, ദുഷ്ടന്‍‌മാരോട് എത്ര വേദം ഉപദേശിച്ചാലും ഫലമില്ല.

അന്തര്‍ഗതമലോ ദുഷ്ട:
തീര്‍ത്ഥസ്നാന ശതൈരപി
ന ശുദ്ധ്യതി യഥാ ഭാണ്ഡം
സുരായാ ദാഹിതം ച യല്‍

തീര്‍ത്ഥയാത്രകൊണ്ടോ ക്ഷേത്രദര്‍ശനം കൊണ്ടോ ദുഷ്ടന്റെ സ്വഭാവത്തിന് മാറ്റം വരില്ല, മദ്യം വിളമ്പുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുകതന്നെ ചെയ്യും.

ന വേത്തി യോ യസ്യ ഗുണ പ്രകര്‍ഷം
സ തം സദാ നിന്ദതി, നാ/ത്ര ചിത്രം!
യഥാ കിരാതി കരികുംഭജാതാ
മുക്താ: പരിത്യജ്യ ബിഭര്‍ത്തി ഗുഞ്ജ

അല്പജ്ഞന്‍ പണ്ഡിതനടക്കം ആരേയും അവഹേളിക്കും, കുലടകളായ സ്ത്രീകള്‍ കുന്നിക്കുരുവിന് വേണ്ടി മുത്തുകളേയും രത്നങ്ങളേയും വലിച്ചെറിയും.

യേ തു സംവത്സരം പൂര്‍ണ്ണം
നിത്യം മൌനേന ഭുഞ്ജതേ
യുഗകോടി സഹസ്രം തു
സ്വര്‍ഗ്ഗ ലോകേ മഹീയതേ

ആര്‍ക്കാണോ ഒരു കൊല്ലം പൂര്‍ണ്ണമായ മൌനം അവലംബിക്കാന്‍ കഴിയുന്നത് അയാള്‍ക്ക് ആയിരം കോടി കൊല്ലം സ്വര്‍ഗ്ഗം അനുഭവിക്കാന്‍ കഴിയും.

കാമം ക്രോധം തഥാ ലോഭം
സ്വാദം ശൃംഗാര കൌതുകേ
അതിനിന്ദാ/തിസേവേ ച
വിദ്യാര്‍ത്ഥി ഹൃഷ്ട വര്‍ജയേല്‍

ഒരു വിദ്യാര്‍ത്ഥി കാമം, ക്രോധം, ലോഭം, ശൃംഗാരം, പകിടകളി, പകലുറക്കം, ആത്മസ്തുതി എന്നിവ ഉപേക്ഷിക്കണം.

ഏകാഹാരേണ സന്തുഷ്ട:
ഷട്കര്‍മ്മനിരത: സദാ
ഋതുകാലാഭിഗാമി ച
സ വിപ്രോ ദ്വിജ ഉച്യതേ

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം ആഹരിക്കുക, ദിനകൃത്യങ്ങള്‍ ശരിയായി പാലിക്കുക, ഗൃഹ ധര്‍മ്മനിഷ്ഠ പാലിക്കുക, വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌- ഇപ്രകാരമുള്ള ആളാണ് ബ്രാഹ്മണന്‍.

ലൌകികേ കര്‍മണി രത:
പശുനാം പരിപാലകാ:
വാണിജ്യകൃഷി കര്‍ത്താ യ:
സ വിപ്രോ വൈശ്യ ഉച്യതേ

ഭൌതീകവിഷയങ്ങളില്‍ തല്പരനും, കന്നുകാലികളെ വളര്‍ത്തുകയും കച്ചവടവും കൃഷിയും തൊഴിലായി സ്വീകരിക്കുകയും ചെയ്യുന്ന ബ്രാഹ്മണനാണ് വൈശ്യന്‍.

ലാക്ഷാദി തൈല നീലാനാം
കുസുംഭമധു സര്‍പ്പിഷാം
വിക്രേതാ മദ്യമാംസാനാം
സ വിപ്ര ശൂദ്ര ഉച്യതേ

എണ്ണ, നീലം, പൂക്കള്‍, തേന്‍, മാംസം, മദ്യം എന്നീ വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവന്‍ ബ്രാഹ്മണനായി ജനിച്ചാലും അയാള്‍ ശൂദ്രനായേ അറിയപ്പെടൂ.

പരകാര്യവിഹന്താ ച
ദാംഭിക: സ്വാര്‍ത്ഥസാധക:
ഛലി ദ്വേഷി മൃദു:ക്രൂരോ
വിപ്ര മാര്‍ജ്ജാര ഉച്യതേ

അന്യന്റെ പ്രയത്നങ്ങളെ അശേഷം ദയയില്ലാതെ നശിപ്പിച്ചുകൊണ്ട്, അഹങ്കാരം, വഞ്ചന, സ്വാര്‍ത്ഥം, അസൂയ, സൂത്രം, സ്വാര്‍ത്ഥം എന്നിവയോടെ സമൂഹത്തില്‍ ജീവിക്കുന്ന ബ്രാഹ്മണന്‍ മാര്‍ജ്ജാരതുല്യനാണ്!

വാചി കൂപ തടാഗാന്‍
ആരാമ സുര വേശ്മനാം
ഉച്ഛേദനേ നിരാ//ശങ്ക
സ വിപ്രോ മ്ലേച്ഛ ഉച്യതേ

നീരുറവകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെ മലിനമാക്കുകയും ഉദ്യാനം ക്ഷേത്രം എന്നിവയെ അവഹേളിക്കുകയും ചെയ്യുന്ന ബ്രാഹ്മണനെ നികൃഷ്ടനായി കണക്കാക്കുന്നു.

ദേവദ്രവ്യം ഗുരു ദ്രവ്യം
പരദാരാ/ഭിമര്‍ശനം
നിര്‍വ്വഹ: സര്‍വ്വഭൂതേഷു
വിപ്ര: ചണ്ഡാള ഉച്ച്യതേ

ദേവന്റെ സ്വത്ത്, ഗുരുവിന്റെ സ്വത്ത്, അന്യന്റെ ഭാര്യ ഇവയൊക്കെ കയ്യടക്കുന്ന ബ്രാഹ്മണനെ ചണ്ഡാലനായി കാണണം.